Friday, January 30, 2026

        പൂജക്കെടുക്കുന്ന പൂക്കൾ



ഉണ്ണീ പറിക്കൊല്ല പിച്ചകപൂവുകൾ

ദേവിക്കു ചാർത്തുവാൻ മാലയുണ്ടാക്കണം.


താമരമൊട്ടു പിഴുതെടുക്കല്ലെ നീ

സംഗമേശനത്കാണിക്ക നൽകണം.

കാര്യസിദ്ധിക്കായി പ്രാർത്ഥിച്ചതാണു ഞാൻ

സത്വരം മാല സമർപ്പണം ചെയ്യണം.


തുളസീ ദലങ്ങളറുക്കല്ലെ പൊന്നേ

ലക്ഷാർച്ചനക്കായ്  വളർത്തീയതാണവ.


മുല്ലപ്പൂമൊട്ടുകൾ വാടാതെ നിൽക്കട്ടെ

ദേവിക്കു പൂച്ചൂടാൻ മാല കെട്ടിടണം.


ചെണ്ടുമല്ലിപ്പൂക്കൾ മാല കോർത്തീടുകിൽ

തോരണം തൂക്കിടാം  അമ്പലപന്തലിൽ.


കൂവളകൊമ്പുകൾ വെട്ടി നീക്കീടല്ലെ

ശ്രീ മഹാദേവന് ചാർത്തിടാനുത്തമം.


ചെമ്പരത്തിപൂ പറിച്ചിടാതോമനെ

കാളിക്കു പൂജക്കെടുക്കണം നിത്യവും.


ചെമ്പനീർ പൂമാല കല്യാണമാലയായ്

എന്നും വിശുദ്ധം പഴഞ്ചൊല്ലലല്ലിത്.


നിന്നങ്കണത്തിലെ കായ്കളും പൂക്കളും

പാരിസ്ഥിതിക്കനുയോജ്യമാണോർക്കണം.


ഉണ്ണിക്കു തോന്നി "യീപൂക്കളും കായ്കളം"

യാഗാലയത്തിൽ മൃഗക്കുട്ടർ പോലയോ?

No comments: